2009 സെപ്റ്റംബർ 5, ശനിയാഴ്‌ച

പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം




ഹിജ്ര വര്ഷം പത്തില്‍ നബിതിരുമേനി ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു.പ്രവാചക ജീവിതത്തിലെ ആദ്യത്തെയും,അവസാനത്തെയും ഹജ്ജായിരുന്നു അത്.
അറഫ മലയിലെ ഉര്ന താഴ്വരയില്‍ വെച്ചു നബിതിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ചു സംസാരിച്ചു.ഖസുവ എന്ന തന്റെ ഒട്ടകപ്പുരത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി രാബിയത്തുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു.
വിടവാങ്ങല്‍ പ്രസഗം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അറഫ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങളെ,എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.ഇനി ഒരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കുവാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല.
ജനങ്ങളെ, നിങ്ങളുടെ രക്തവും,ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്.ഈ ദിവസവു,ഈ മാസവും പവിത്രമായത് പോലെ .തീര്ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണ്ടു മുട്ടും.അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മ്മങ്ങളെ കുറിചു നിങ്ങളോട് ചോദിക്കും.ഈ സന്ദേശം നിങ്ങള്ക്ക് എത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.അല്ലാഹുവേ,നീ ഇതിനു സാക്ഷി.
വല്ലവരുടെയും വശം വല്ല അമാനത്തുമുന്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പ്പിച്ചു കൊള്ളട്ടെ.
എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബ്ബല പെടുത്തിയിരിക്കുന്നു.എന്നാല്‍ മൂലധനത്തില്‍ നിങ്ങള്ക്ക് അവകാശമുണ്ട്‌.അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ട്ടം പറ്റുന്നില്ല.പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു .
ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശ ഇതാ ഞാന്‍ റദ്ദു ചെയ്തിരിക്കുന്നു.
അനിസ്ലാമിക കാലത്തെ എല്ലാവിധ കുടിപ്പകയും,കുല മഹിമ,പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
ജനങ്ങളെ, നിങ്ങള്ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്‌.അവര്ക്കു നിങ്ങളോടും.നിങ്ങള്‍ക്കിഷ്ട്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അനുവദിക്കരുത്.വ്യക്ത്തമായ നീച്ച പ്രവൃത്തികള്‍ ചെയ്യുകയുമരുത്‌.
സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക.അവര്‍ നിങ്ങളുടെ ആശ്രിതരും,പന്കാളികലുമാണ്.അല്ലാഹുവിന്റെ അമാനത്തായാനുനിങ്ങള്‍ അവരെ വിവാഹം ചെയ്തത്.
ജനങ്ങളെ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്.തന്റെ സഹോദരന്‍ മനസ്സംത്രുപ്തിയോടെ തരുന്നതല്ലാതെ ആര്ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങലന്യോന്യം ഹിമ്സകളില്ലെര്‍പ്പെടാതിരിക്കുക.
അങ്ങിനെ ചെയ്‌താല്‍ നിങ്ങള്‍ സത്യനിശേധികലാകും.
ജനങ്ങളെ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.വളരെ വ്യക്തമായ കാര്യം ഇവിടെ വിട്റെച്ചാണ് ഞാന്‍ പോകുന്നത്.അല്ലാഹുവിന്റെ ഗ്രന്ഥവും,അവന്റെ ദൂടന്റെ ചര്യയുമാനത്.
ജനങ്ങളെ, നിങ്ങളുടെ ദൈവം ഏകനാണ്.നിങ്ങളെല്ലാം ഒരേ പിതാവിന്റെ മകളാണ്.നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്.ആദമോ മണ്ണില്‍ നിന്നും.അതിനാല്‍ അറബിക്ക് അനരബിയെക്കാലോ,അനരബിക്ക് അറബിയെക്കാലോ ഒട്ടും ശ്രേഷ്ട്ടതയില്ല.ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
അല്ലാഹുവേ,ഞാന്‍ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ? അല്ലാഹുവേ,നീയിതിനു സാക്ഷി.അറിയുക:ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ.












1 അഭിപ്രായം: